Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vadakkunatha Temple Grounds

Thrissur

വടക്കുന്നാഥ ക്ഷേത്രമൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടി പരിപാടികള്‍ വേണ്ട: ഹൈക്കോടതി

കൊച്ചി: തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രമൈതാനം രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികള്‍ക്ക് അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. പവിത്രമായ ക്ഷേത്രകാര്യങ്ങളില്‍ രാഷ്ട്രീയത്തിന് സ്ഥാനമില്ല. അതിനാല്‍, തേക്കിന്‍കാട് മൈതാനം രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കും ഉപയാഗിക്കാനാവില്ലെന്ന് ജസ്റ്റീസ് വി.രാജ വിജയരാഘവന്‍, ജസ്റ്റീസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.
എല്ലാ സര്‍ക്കാര്‍ പരിപാടികള്‍ക്കും മൈതാനം അനുവദിക്കാനാകില്ല. ദേവസ്വം ബോര്‍ഡുകളുടെയും മറ്റ് ക്ഷേത്രങ്ങളുടെയും പരിപാടികള്‍ക്ക് ഫീസ് ഈടാക്കാതെ അനുവദിക്കാം. മറ്റ് വകുപ്പുകളുടെ പരിപാടികള്‍ക്ക് നിശ്ചിത ഫീസ് ഈടാക്കാം.

സാംസ്‌കാരിക പരിപാടികളുടെ കാര്യത്തില്‍ ദേവസ്വം ബോര്‍ഡിന് യുക്തമായ തീരുമാനമെടുക്കാം. മൈതാനത്തെ നിശ്ചിത സ്ഥലങ്ങള്‍ മതപരവും സാംസ്‌കാരികവും വാണിജ്യപരവുമായ ആവശ്യങ്ങള്‍ക്കായി താല്‍ക്കാലികമായി വാടകയ്ക്ക് നല്‍കാമെന്നും ബോര്‍ഡ് സമര്‍പ്പിച്ച അംഗീകൃത പട്ടികയിലുള്ള പരിപാടികള്‍ക്ക് ഇനി ഓരോ തവണയും കോടതിയുടെ മുന്‍കൂര്‍ അനുമതി വേണ്ടതില്ലെന്നും വ്യക്തമാക്കി.
മൈതാനത്ത് മാംസാഹാരം, പ്ലാസ്റ്റിക് ഉപയോഗം എന്നിവ പാടില്ല. കോടതിയുടെ പ്രത്യേക അനുമതിയില്ലാതെ മൈതാനത്ത് സ്ഥിരമോ താല്‍ക്കാലികമോ ആയ ഒരു നിര്‍മാണവും പാടില്ല. വലിയ ശബ്ദത്തിലുള്ള മൈക്ക് സെറ്റുകള്‍ ഉപയോഗിക്കരുതെന്നും കൊച്ചി ദേവസ്വം ബോര്‍ഡ് നല്‍കിയ ഹര്‍ജിയിലെ ഉത്തരവില്‍ പറയുന്നു.

Latest News

Corehub Up